2019, ജനുവരി 25, വെള്ളിയാഴ്‌ച
ആരുടേയും ഫേസ് ഹാക്കിങ്
2017, ഓഗസ്റ്റ് 20, ഞായറാഴ്‌ച
2011, ഫെബ്രുവരി 2, ബുധനാഴ്‌ച
പ്രവാസിയുടെ ചില നേരമ്പോക്കുകള്‍
അവിടെയും പരാതിയും പരിഭവവും മാത്രമാണെന്ന് കേള്‍ക്കുമ്പോള്‍ ഈ ജീവിതം വ്യര്‍ത്ഥം. ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി?
എന്നും പൂകള്‍ക്ക് വണ്ടുകളെ കുറിച്ച് പരാതിയെ ഉണ്ടാവാറുള്ളൂ വണ്ടിന്റെ കഠിന സ്വഭാവത്തെ കുറിച്ച് എന്നിട്ടും അതിന്റെ ജോലി തുടര്‍ന്ന് കൊണ്ടിരിക്കുന്നു കരഞ്ഞു കണ്ണ് വീര്‍ത്ത പൂക്കളുടെ കണ്ണുനീര്‍ തുടക്കുന്നു ആര്‍ക്കുവേണ്ടി ?എന്തിനു വേണ്ടി ?
2009, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച
കോടാലിയും പുതിയ കഥയും
2009, സെപ്റ്റംബർ 3, വ്യാഴാഴ്‌ച
കാലം പോയ കോലം
തിങ്കളാഴ്ച ഞാന്‍ നേരത്തെ ഉണര്‍ന്നു മോളെ വിളിചെഴുന്നെല്‍പ്പിച്ചു, തലയില്‍ എണ്ണ തേച്ചു കൊടുത്തു അവളെയും കൂട്ടി കുളിമുറിയില്‍ കയറി " ഇപ്പചിയും കുളിക്ക്യണോ ..? " ഞാന്‍ മോളെ കുളിപ്പിക്കനാ " "വേണ്ട ഞാന്‍ ഒറ്റയ്ക്ക് കുളിചോളും ഇപ്പച്ചി ഒന്നു പുറത്തിറങ്ങ്യെ " അവള്‍ കുളിമുരിയുടെ വാതിലടച്ചു.
"അവള്‍ സ്വന്തം കുളിചോളും മനുഷ്യാ" ഭാര്യയുടെ കമാന്റ് എട്ടു മണിയായപ്പോഴേക്കും അവള്‍ റെഡിയായി എനിക്കെന്റെ കുട്ടിക്കാലം ഓര്‍മ വന്നു പാട വരമ്പിലൂടെ കൈയും പിടിച്ചു ഉമ്മച്ചിയും മുമ്പിലായി ഉപ്പയും റോഡിലെതുംപോള്‍ കൈ ഉപ്പയിലേക്ക് കൊടുത്തിട്ട് ഉമ്മച്ചി തിരിച്ചു പോകുമ്പോള്‍ വല്ലാത്തൊരു വിഷമമാണ് കണ്ണ് നിറഞ്ഞു പോകും. ഇന്ന് പാടങ്ങളും, പാടവരംബുമില്ല വീടിന്റെ ഗേറ്റ് മുതല്‍ സ്കൂള്‍ തിന്ന വരെ സ്കൂള്‍ ബസ്സിലാണ്. അപ്പോഴേക്കും സ്കൂള്‍ ബസ്സ് വീടിനു മുമ്പിലെത്തി " ഇപ്പച്ചി ഞാന്‍ പോവ്വാ" ഞാന്‍ അവളുടെ കൈ പിടിച്ചു ബസ്സിനടതെക്ക് പോയി ബസ്സില്‍ കയറാന്‍ അവള്‍ എന്റെ കൈ വിടുവിക്കുമ്പോള്‍ ഞാന്‍ അവളുടെ കുഞ്ഞു കവിളില്‍ ഒരു ഉമ്മ വെച്ചു അവളുടെ വെളുത്ത കവിളില്‍ പത്തു പൈസ വട്ടത്തില്‍ എന്റെ തുപ്പലുകൊണ്ട് ഒരു ചിത്രമുണ്ടാക്കി അവള്‍ ബാഗില്‍ നിന്നും തൂവാല എടുത്തു മുഖം തുടച്ചു "ഈ ഇപ്പചിക്കെന്താ വട്ടായോ അയ്യേ ബസ്സില്‍ നിന്ന് കുട്ടികളൊക്കെ കണ്ടിട്ടുണ്ടാവും " അവളുടെ പ്രതികരണം കേട്ട് ഞാന്‍ ചമ്മിപ്പോയി എത്രയും പെട്ടന്ന് മടക്ക ടിക്കെട്ടു റെഡിയാക്കി ദുബായിലേക്ക്..............
2009, മേയ് 16, ശനിയാഴ്‌ച
എനിക്ക് കിട്ടിയ ലവ് ലെറ്റര്‍
എന്തോ ആരോടും ഇതുവരെ എനിക്കങ്ങനെ തോന്നിയിട്ടില്ല അവളില്ലാത്ത ക്ലാസുകള്‍ എനിക്കെന്നും ഉറക്കമായിരുന്നു അവളെ ഇങ്ങനെ നോക്കിയിക്കുന്നത് എന്തൊരു സുഗമായിരുന്നു അവളത്രക്ക് എന്നുള്ളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു
അവളോട് ഇതൊന്നു പറയാന്‍ എനിക്ക് ധൈര്യം വന്നില്ല അതുകൊണ്ട് ഞാന്‍ അവള്‍ക്കൊരു ലവ് ലെറ്റര്‍ എഴുതാന്‍ തീരുമാനിച്ചു കൂട്ടുകാരുടെ സഹായത്തോടെ എന്റെ പ്രേമാഭ്യര്‍ത്ഥന എഴുതി അവളുടെ ഒരു കൂട്ടുകാരിയുടെ മുഖേന കൊടുത്തു വിട്ടു മറുപടിക്കായി കാത്തിരിന്നു ദിവസങ്ങള്‍ കടന്നു പോയി ഒരു മറുപടിയും വന്നില്ല അങ്ങനെ വീണ്ടും ഒരു കത്തും കൂടി ഞാനയച്ചു അതിനും തഥൈവ അവസാനം ഇടനിലക്കാരെ ഒഴിവാക്കി ഞാന്‍ നേരിട്ട് അവളുടെ കൈയില്‍ ഒരെഴുത്ത് കൊടുത്തു " ഇതിനെങ്കിലും മറുപടി തരണം" അവള്‍ ഒന്നും പറഞ്ഞില്ല എനിക്ക് ഇനിയും എന്തെങ്കിലും സംസാരിക്കാന്‍ ആഗ്രഹിച്ചു പക്ഷെ എന്റെ ധൈര്യം!!. എന്റെ എല്ലാ നേര്‍ച്ചകളും ഫലിച്ചു പിറ്റേന്ന് ക്ലാസ്സില്‍ വെച്ച് എല്ലാവരും കാണെ എന്റെ കൈയില്‍ അവളൊരു മറുപടി തന്നു എനിക്ക് ശന്തോഷത്താല്‍ അവളോട് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല പിന്നെ ഒന്ന് ആലോചിക്കാതെ ക്ലാസ്സില്‍ നിന്നും പുറത്തിറങ്ങി എന്നെ കത്തെഴുതാന്‍ സഹായിച്ച കൂട്ടുകാര്‍ക്കെല്ലാം ഓരോ ജ്യൂസ് വാങ്ങികൊടുത്തു കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി കൂള്‍ബാറില്‍ വെച്ച് തന്നെ ഞങ്ങള്‍ കത്ത് തുറന്നു
" സുഫിയാന്‍ അറിയുന്നതിന് ഫൌസിയ, നിന്റെ മൂന്നു കത്തുകള്‍ കിട്ടി ഇതുവരെ മറുപടി അയക്കാന്‍ കഴിഞ്ഞില്ല ആദ്യമായി ക്ഷമ ചോദിക്കുന്നു. ഞാന്‍ ഒരുപാട് സ്വപ്‌നങ്ങള്‍ കാണാറുണ്ട് അതിലെല്ലാം നിന്നെ കുറിച്ചുള്ള സ്വപ്നമാന്നെനിക്കിഷ്ട്ടം നിന്റെ മുഖം കാണുമ്പൊള്‍ എന്റെ ദുഖങ്ങള്‍ ഇല്ലാതാവും, നിന്റെ സ്നേഹത്തിന്റെ നദി എന്നുള്ളിലേക്ക് ഒഴികിയെത്തുന്നുന്ടെന്നരിഞ്ഞതില്‍ ഞാന്‍ അതിരില്ലാതെ ആഹ്ലാദിക്കുന്നു റോസാ പൂവിന്റെ പരിമളത്തോടെ എനിക്കുവേണ്ടി വിടര്‍ന്നു നില്‍ക്കുന്ന നിന്നെ എങ്ങിനെ ഞാന്‍ ഒഴിവാക്കും എന്നെല്ലാം എനിക്ക് എഴുതണമെന്നുണ്ടായിരുന്നു പക്ഷെ എന്ത് ചെയ്യാനാ സുഫിയാന്‍ നിന്നോട് എനിക്ക് തീരെ ഇഷ്ട്ടം തോന്നിന്നില്ല നിന്നെ സ്നേഹിക്കാന്‍ എനിക്ക് കഴിയുന്നുമില്ല നിന്റെ ആ വളഞ്ഞ മൂക്കും, വലിഞ്ഞ ചിരിയും കണ്ടാല്‍ ഞാന്‍ എന്നല്ല മുഖത്ത് കണ്ണുള്ള ഒരു പെണ്‍കുട്ടിക്കും നിന്നെ സ്നേഹിക്കാന്‍ കഴിയില്ല ഗാന്ധിജി പോലും വെക്കാന്‍ ഇഷ്ട്ടപ്പെടാത്ത ഒരു മന്തന്‍ കണ്ണട വെച്ചാല്‍ നിന്റെ മുഖത്തിന്റെ ചളിപ്പ് മാറിക്കിട്ടുമെന്ന് നീ തെറ്റ് ധരിച്ചിട്ടുണ്ടാവും കാക്ക കുളിച്ചാല്‍ കൊക്കാകില്ലെന്ന് നമ്മള്‍ രണ്ടാം ക്ലാസ്സില്‍ നിന്ന് ചൊല്ലി പഠിച്ചത് മറന്നു പോയോ..,അതുകൊണ്ട് മോനെ നിന്റെ ഒടുക്കത്തെ ലവ് ലെറ്റര്‍മായിട്ട് എന്റടുത്തു വരരുത് ഇത് ഇവിടെ വെച്ച് നിര്‍ത്തണം. എന്ന് താക്കീതോടെ, അറവുകാരന്‍ കോമു വിലഞ്ഞിപ്പില്‍ന്റെ മകള്‍ ഫൌസിയ വിലഞ്ഞിപ്പിലാന്‍.
ആരെയും പേടിയില്ലാത്ത എനിക്ക് ധൈര്യം തീരെ ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല പിന്നീട് ഞാന്‍ ഒരു ദിവസം പോലും ആ ക്ലാസ്സിലെക്കോ ആ കോലെജിലെക്കോ കാലു കുത്തിയിട്ടില്ല.
2009, ഏപ്രിൽ 12, ഞായറാഴ്‌ച
ഷൂസ്/ചെരുപ്പിന്റെ വിലയില്‍ വര്‍ദ്ധനവ്
മനുഷ്യന്റെ ഏറ്റവും താഴ്‌ന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇതിനെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിക്കുന്നതില്‍ മഹാനായ പത്രപ്രവര്‍ത്തകന്‍ 'മുതളിര്‍' വിജയിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് നമ്മുടെ മഹാരജ്യത്തിന്റെ ബഹുമാന്യ മന്ത്രിയുടെ മുഖത്ത് കൂടെ കടന്നു പോയ മറ്റൊരു സംഭവം
ഇത്രയും കാലം മനുഷ്യനെ താങ്ങി നടന്നിരുന്ന ഇവറ്റക്കുമില്ലേ ഒരു ദിവസം ( എവെരി ഡോഗ് ഹാസ് എ ഡേ ) ഒരു കാര്യം പറയാതെ വയ്യ രണ്ടു പത്ര പ്രവര്‍ത്തകരുടെ ഏറും ഉന്നമില്ലാതെ പോയത് ഇപ്പോഴത്തെ പത്ര പ്രവര്‍ത്തനത്തിന്റെ ലക്ഷ്യബോധമില്ലയ്മയെ ചൂണ്ടി കാണിക്കുന്നുടോന്നൊരു സംശയം (സംശയം മാത്രം) കുറച്ചു കാലം മുമ്പേ ചില പെണ്‍കുട്ടികള്‍ പൂവാലന്മാരുടെ കണ്ണിനു നേരെ കാണിച്ചു ചെരുപ്പിന്റെ വിലയുയര്തുന്നതില്‍ ധ്രിതി കാണിച്ചിരുന്നു എന്നാല്‍ ഇന്ന് പരമോന്നത അധികാരികളുടെ മുഖത്തെരിഞ്ഞു ഏതു അക്രമത്തിനും അനീതിക്കുമെതിരെ പ്രതികരിക്കാന്‍ കഴിയുന്ന സാധനമാണ് ഷൂ വെന്ന് ഈ പത്രകാരന്മാര്‍ തെളിയിച്ചിരിക്കുന്നു .
അല്ഖ്‌യിധ പോലുള്ള തീവ്രവാദി ഗ്രൂപ്കള്‍ ഇപ്പോള്‍ ബോംബും തോക്കും നിര്‍ത്തിവെച്ചു മാക്സിമം ഷൂസും/ചെരിപ്പും വാങ്ങി കൂട്ടുന്നതായുള്ള വീഡിയോ കാസെറ്റ് പുറത്ത് വിട്ടിട്ടുണ്ട്. ജേര്‍ണലിസം പഠിക്കുന്ന വിദ്യാര്‍തികള്‍ക്ക് ചെരിപ്പേരും ഒരു പാട്യ വിഷയമാക്കാന്‍ തീരുമാനിച്ച വിവരം നമ്മുടെ വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കൌമാര വിദ്യയും, ലൈങ്കിക വിദ്യയും, മതമില്ലാത്ത ജീവനും കൊണ്ട് വിദ്യാഭ്യാസം ഒരു പ്രശ്നഭ്യാസമാക്കി മാറ്റിയ ഭരണ പക്ഷത്തിനു ഇതും ഉയര്‍ത്തി കട്ടാവുന്ന ഭരണ നേട്ടമായിരിക്കുമെന്ന് മന്ത്രി കൂട്ടി ചേര്‍ത്തു. ഇലക്ഷന്‍ ചൂട് പിടിച്ച ഈ സന്ദര്‍ഭത്തില്‍ ഭരണ പക്ഷത്തിന്റെ ഈ പ്രക്യാപനത്തെ വോട്ടു തട്ടിയെടുക്കാനുള്ള കുതന്ത്രമായിട്ടാണ് പ്രതിപക്ഷം ഇതിനോട് പ്രതികരിച്ചത്. ഇങ്ങനെ പോയാല്‍ ചെരുപ്പിന്റെ വിലയില്‍ ഇന്നതെതിനെക്കാളും പത്തു പൈസ കൂടാന്‍ സാധ്യതയുന്ടെന്നു സാമ്പത്തിക വിധക്തര്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ചെരുപ്പിന്റെ വിലകൂടിയാല്‍ സാധാരണക്കാരുടെ കാര്യം പോട്ടെ ഈ ഉന്നമില്ലാത്ത ഈ പത്ര പ്രവര്‍ത്തകരുടെ കാര്യം എന്തായിരിക്കുമെന്ന് കണ്ടരിയേണ്ടി വരും. (വാല്കണ്ടം: " വെറുതെ ചെരുപ്പ് കളയേണ്ട മക്കളെ ഞങ്ങള്‍ നന്നാവില്ല" ജോര്‍ജ് ബുഷ്, ചിദംബരം. മുന്‍ഷി:. "നാണമില്ലാത്തവന്റെ മുട്ടില്‍ "......................................)
2009, മാർച്ച് 28, ശനിയാഴ്‌ച
പ്രണയ സമ്മാനം
അങ്ങിനെ ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണ് ഒരു മുത്ത് വാങ്ങികൊടുക്കാം മുത്തിന് വലിയ അര്‍ത്ഥമുണ്ടല്ലോ കാരണം അത് മുക്കുവന്മാര്‍ കടലില്‍ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടി മുങ്ങി തപ്പി കണ്ടെടുക്കുന്നതാനല്ലോ. എനിക്കുമവള്‍, ഒരു മുത്ത് പോല തന്നെയാണ് എത്രയോ പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട് അതില്‍ നിന്നെല്ലാം എനിക്കിഷ്ടപെട്ട ഒരുവള്‍ ഒരുവള്‍ മാത്രം.
അങ്ങിനെ ഒരുപാട് ബുദ്ധിമുട്ടി ഒരപൂര്‍വമായൊരു മുത്ത് ഞാന്‍ സംഘടിപിചു അവള്‍ക്കു സമ്മാനിച്ചു. അവള്‍ അത് തുറന്നു നോക്കി ചിരിച്ചു കൊണ്ട് " ഹായ് നല്ല ഒറിജിനല്‍ മുത്ത് പോലെയുണ്ട് ഇത് ഞാനിന്നലെ ചൈന മാര്‍ക്കറ്റില്‍ പോയപ്പോള്‍ കണ്ടിരുന്നു ചൈനയുടെതാനെങ്കിലും സംഗതി കൊള്ളാം ..."
ഏതോ കാമുകന്‍ പണ്ട് ഹൃദയം പറിച്ചു കൊടുത്തപ്പോള്‍ അത് ചെമ്പരത്തി പൂവല്ലേന്നു ചോദിച്ച കാമുകിമാര്‍ ജീവിച്ചു മരിച്ച നാടല്ലെ നമ്മുടെത്.
2009, മാർച്ച് 22, ഞായറാഴ്‌ച
ആദ്യ പ്രണയം
എനിക്കവളോടുള്ള ആ ഒരിത് തുറന്നു പറയാന്‍ ഒരുപാടു തവണ ശ്രമിച്ചതാണ് പക്ഷെ കഴിഞ്ഞില്ല അവള്‍ എപ്പോഴെങ്കിലും ഇങ്ങോട്ട് പറയും എന്നെനിക്കറിയാം . അങ്ങിനെ ഇങ്ങനെ ആ സംഭവം നീണ്ടുപോയ്കൊടിരുന്നു.
ഏതോ ഒരു കാരണത്താല്‍ അന്ന് ഞാന്‍ ക്ലാസ്സില്‍ പോയില്ല പിറ്റേന്ന് വന്നപോഴാണ് അറിയുന്നത് തലേ ദിവസം ജബിയും അവളുടെ അമ്മാവനും കോളേജില്‍ വന്നിരുന്നു എന്നെ കാണാനാണ് പോലും "എന്റമ്മോ " എന്തായിരിക്കും എനിക്കറിയാം അവള്‍ എന്നോട് പറയാതെ വീട്ടില്‍ എല്ലാം പറഞ്ഞു കാണും ഇനിയിപ്പോള്‍ എന്ത് പുകിലയിരിക്കും ദൈവമേ ..... എന്തോ കല്യാണ കാര്യം പാരയാണെന്ന് ഒരു കൂട്ടുകാരി പറഞ്ഞു "ഹമ്മ മ്മോ " ഞാന്‍ കല്യനതിനെ കുറിച്ചു ചിന്തിച്ചിട്ട് പോലുമില്ല ഇനി അമ്മാവന്‍ അവളെ കല്യാണം കഴിക്കാന്‍ തയ്യാറാണോ എന്ന് ചോദിച്ചാല്‍ എന്ത് പറയും എന്നാലും ഇത്രയൊക്കെ ആവും മുമ്പ് അവള്‍ക്കു എന്നോട് ഒന്നു പറഞ്ഞുകൂടായിരുന്നോ ...?
അതാ ജബിയും അവളുടെ കൂടെ അയാളുമുണ്ട് എന്നെ കണ്ടു എന്നാ തോന്നുന്നത് എന്റെ നേര്‍ക്ക് തന്നയാണ് വരുന്നത് ഞാന്‍ പരമാവധി ധൈര്യം സംഭരിച്ചു എന്തും സംഭവിക്കാം .
"ഇന്നലെ എവിടെയായിരുന്നു ഇന്നലെയും കുഞ്ഞാമന്‍ ( മാമനെ വിളിക്കുന്ന പേരു) ഇവിടെ വന്നിരുന്നു "
"ഉം " പിന്നെ എല്ലാം പറഞ്ഞത് മാമനായിരുന്നു "ഇയാളെ കുറിച്ചു ജബി ഒരുപാടു പറയാറുണ്ട് നല്ല തമാശക്കരനല്ലേ ? " ഞാന്‍ വെറുതെ ഒന്നു ഇളിച്ചു കാട്ടി " ജബിയുടെ ഏറ്റവും വലിയ കൂടുകാരന്‍ ഇയളാണല്ലോ" അതിനും ഞാനൊന്നു ചിരിച്ചു "അതുകൊണ്ട് ഇയാളോട് തന്നെ ആദ്യം പറയണംന്ന് ജബിക്ക് നിര്‍ബന്ധം ഉണ്ട്. ഗല്ഫുകരനയത് കൊണ്ടു പെട്ടന്ന് വേണംന്ന് പറഞ്ഞു പിന്നെ നല്ലതൊന്നു ഒത്തു വന്നതല്ലേ പിന്നെ ഞങ്ങളുടെ ഒരു ബന്ധുവിന്റെ അയല്കരനാ അപ്പോള്‍ പിന്നെ അതികം അന്വേഷിക്കേണ്ടി വന്നില്ല .
അടുത്ത ഇരുവതി രണ്ടിനാണ് ഉറപ്പിച്ചത് സുഫി നേരത്തെ അങ്ങുവരണം ഇയാളെ തമാശയും മറ്റും ഞാങള്‍ക്കും കേള്‍ക്കാമല്ലോ സുഫിയെന്താ ഒന്നും മിണ്ടാതെ " ഇനി ഞാന്‍ എന്ത് മിണ്ടാണാ വായനക്കാര്‍ പറയട്ടെ ...................
2009, മാർച്ച് 6, വെള്ളിയാഴ്‌ച
രാജാവിന്റെ ഭാര്യാ
കല്യാണം കഴിഞ്ഞു ഒരു മാസമായി കാണും ഭാര്യയും ഞാനും തിരൂരിലുള്ള എന്‍റെ കൂട്ടുകാരന്‍ ഫൈസിയുടെ (തിരൂരിലുള്ള ഒമ്ച്ചപുഴ എന്നാ സ്ഥലത്താണ് അയാളുടെ വീട് അതുകൊണ്ട് അവനെ ഒമാചെന്‍ എന്നാണ് ചുരുക്കി വിളിക്കാറ്) വീടിലേക്ക് സല്‍കരിക്കപ്പെട്ടു. വൈകുന്നേരം നാലേ മുപ്പതിനാണ് അവിടെ എത്തിയത്. ഒരുമാതിരി എല്ലാ ഭക്ഷണവും മേശപ്പുറത്ത് നിരന്നിട്ടുണ്ട്. 'പൊറാട്ട' ഭാര്യയുടെ ദൌര്‍ബല്യമായിരുന്നു. ഞാന്‍ കുറച്ചു ഡിസന്റ് കീപ് ചെയ്യുന്ന ആളായാതുകൊണ്ട് അല്പം അതും ഇതും എടുത്ത് തിന്നുകയാണ്. ഭക്ഷണം മുന്നിലെത്തിയാല്‍ ഒന്നും നോക്കരുത് മതിയാവോളം തിന്നിട്ട് ഒരു പഴം കൂടി കഴിക്കണം എന്നാണ് ഭാര്യയുടെ നിലപാട്. അവള്‍ മൂന്നോ നാലോ പൊറാട്ടയും ചിക്കന്‍ ഫ്രൈയും അകത്താക്കി. അപ്പോഴാണ് ഒമാചെന്റെ ഉമ്മ ഭാര്യയോടായി പറഞ്ഞു "മോളെ ഇതാ ഉമ്മാന്റെ വക ഒരു കഷ്ണം കൂടി തിന്നോള് " ഉമ്മ ഒരു പോരാട്ട എടുത്ത് പകുതിയക്കുമ്പോള്‍ അവള്‍ ഉമ്മയുടെ കൈ തടഞ്ഞു "മാണ്ട ഉമ്മാ മുറിക്കേണ്ട അത് മുഴുവനും ഇങ്ങു തരി " അവളൊന്നും ശ്രദ്ധിക്കാതെ അതും വാങ്ങി അകത്താക്കി.....!